ഒരു നൂലിഴയുടെ വണ്ണം
പെരുതായ്ത്തോന്നും വണ്ണം
നേരിയ നേര്‍വര പോലെ
നീണ്ടൊരു ദുരിതം പോലെ
വഴിയൊന്നുണ്ടതുവഴിയല്ലോ നേര്-
മൊഴിയിങ്ങോട്ടു വരുന്നൂ
സ്വരവും നാക്കും വാക്കും
ഒരിമിച്ചൊപ്പം വേണം
ഉള്ളതുറക്കെച്ചൊല്ലാന്‍
ഉള്ളിന്നനുമതി വേണം
വെളിവില്‍ വരാനുരിയാടാനാകാ-
ഞ്ഞൊളിവില്‍ കഴിവൂ സത്യം..
അറിയില്ലാര്‍ക്കും സത്യം
അറിയാവുന്നവര്‍ സത്യം-
പറയില്ലിവിടെ, സര്‍വ്വം
ചോര,നിശാചരസംഘം
കണ്ടാലുടനെ തൊഴിയും കൊലയും
ശരണം പിന്നെയസത്യം
നാടിളകിപ്പിന്നാലെ വരുമ്പോ-
ളോടിയൊളിയ്ക്കാനെവിടെ?
സത്യം കേണു പറഞ്ഞൂ, എന്നെ
കൊല്ലല്ലേ ഞാന്‍ പറയാം..
നല്ലവരേ, ഞാനല്ലേയല്ലേ
സത്യം,സത്യ,മസത്യം ഞാന്‍..
കല്ലെറിയാനില്ലാരും പിന്നെ
'നല്ലവരെല്ലാം' പിന്മാറി..
..........................
.അച്ഛന്റെ കവിതകള്‍.
"വെളിവില്‍ വരാനുരിയാടാനാകാ-
ReplyDeleteഞ്ഞൊളിവില്‍ കഴിവൂ സത്യം.."
അച്ഛന്റെ കവിതകള്‍.
ഉള്ളതുറക്കെച്ചൊല്ലാന്‍
ReplyDeleteഉള്ളിന്നനുമതി വേണം.
അത് പലപ്പോഴും ഉള്ളിൽത്തന്നെ തടയപ്പെടുന്നു, അവിടത്തന്നെ മരിക്കുന്നു. അതാണ് സത്യം.
നല്ല നിരീക്ഷണം.
ReplyDelete"അറിയില്ലാര്‍ക്കും സത്യം
ReplyDeleteഅറിയാവുന്നവര്‍ സത്യം-
പറയില്ലിവിടെ, സര്‍വ്വം
ചോര,നിശാചരസംഘം
കണ്ടാലുടനെ തൊഴിയും കൊലയും
ശരണം പിന്നെയസത്യം" -
എത്ര ശക്തം, അതിലുപരി വര്‍ത്തമാനകാലത്തിന്റെ ഈ നേര്‍ചിത്രം അദ്ദേഹം മുന്‍കൂട്ടി കണ്ടല്ലോ ...
ഉറക്കെചൊല്ലാന് ഉള്ളിന്നനുമതി വേണം..അര്‍ത്ഥവ്യാപ്തിയുള്ള വരികള്‍
ReplyDeleteനല്ല അര്‍ഥവ്യാപ്തി ഉള്ള വരികള്‍
ReplyDeleteആശംസകള്‍
http://admadalangal.blogspot.com/